മാനന്തവാടി നഗരസഭ;യുഡിഎഫ് ആരോപണം ജാള്യത മറച്ചുവെക്കാന്‍ :നഗരസഭാ ഭരണസമിതി
മാനന്തവാടി : നഗരസഭയുടെ വാര്‍ഷിക പദ്ധതിയും ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും ജാള്യത മറക്കാനുമാണെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രദീപാ ശശി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി ടി ബിജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നഗരസഭയുടെ 2018-19 വര്‍ഷത്തെ വികസന പ്രവൃത്തികള്‍ തടസ്സപ്പെടുത്താനുള്ള ആസൂത്രിത നീക്കവുമായാണ് ഇവര്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അനധികൃതമായി കയറിയതും പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചതും. ആസൂത്രണ സമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുതന്നെ ഇവരെ പുറത്താക്കേണ്ടി വന്നു.ഇതിന്റെ ജാള്യത മറക്കനാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
നഗരസഭയെ ഒരു യൂണിറ്റായി കണ്ട് വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കണം എന്നതാണ് ഗവ.നിര്‍ദ്ദേശം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭക്ക് അനുവദിച്ച തുക വിവിധ മേഖലാ അടിസ്ഥാനത്തില്‍ ഗവ.നിര്‍ദ്ദേശത്തിനനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. നഗരസഭയുടെ പൊതു വികസനത്തിന് ഡിവിഷന് പരിഗണനയോ, രാഷ്ട്രീയ പരിഗണനകളോ നോക്കാതെ തുക വകയിരിത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ നിര്‍ബന്ധിത വകയിരുത്തലുകളും, പൊതുവായ മറ്റുപദ്ധതികള്ക്കുള്ള തുകകളും മാറ്റിയാല്‍ പിന്നീട് ഓരോ ഡിവിഷനും പരമാവധി മാറ്റി വെക്കാവുന്ന തുക ശരാശരി 8 ലക്ഷം രൂപയാണ്. ഇത് 15 ലക്ഷമാക്കണമെന്നാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നത്. വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടുള്ള ആവശ്യമാണിത്. 3.5 കോടി രൂപയിലധികം നഗരസഭയുടെ തനത് വരുമാനത്തില്‍ നിന്നുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇരട്ടിയാക്കി കാണിച്ച് പദ്ധതി ആസൂത്രണം ചെയ്യണമെന്ന വിചിത്രമായ വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. തനത് വരുമാനം സംബന്ധിച്ച് നഗരസഭാ റീജ്യണല്‍ ഡയറക്ടര്‍ നല്കുന്ന സാക്ഷ്യപത്രത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇല്ലാത്ത വരുമാനത്തിന് ഒരുടത്തുനിന്നും സാക്ഷ്യപത്രം ലഭിക്കില്ല എന്ന വസ്തുത യു ഡി എഫ് കൗണ്‍സിലര്‍മാര്‍ക്ക് അറിയാത്തതല്ല.
ഗ്യാസ് ക്രിമിറ്റോറിയം, ഷീ ലോഡ്ജ്, ബൈപ്പാസ് റോഡ് പൂര്‍ത്തിയാക്കല്‍, ചെറുപുഴ-മക്കിക്കൊല്ലി-മുതിരേരി റോഡ്, താന്നിക്കല്‍ പയ്യമ്പള്ളി റോഡ്, വള്ളിയൂര്‍ക്കാവ്-കാവുകുന്ന്-പയ്യമ്പള്ളി റോഡ്, എരുമത്തെരുവ്-അമ്പുകുത്തി-പിലാക്കാവ് റോഡ് തുടങ്ങിയ നഗരസഭയിലൈ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണത്തിന് ഡിവിഷന് പരിഗണനകളില്ലാതെ തുക വകയിരുത്തിയിട്ടുണ്്.
അയങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നഗരസഭക്ക് 21 കോടി രൂപ അനുവദിച്ചെന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകള്‍ക്കുമായാണ് 21 കോടി അനുവദിച്ചത്. ഇതില്‍ മാനന്തവാടിക്ക് ഒരു കോടി രൂപയാണ് ലഭിച്ചത്. ഇതിന്റെ വിനിയോഗം മാര്‍ച്ച് അവസാനത്തോടെ പൂര്‍ണമായും പൂര്‍ത്തിയാകും. ദിവസങ്ങള്‍ക്ക് മുമ്പുവരെ യുഡിഎഫ് ഭരിച്ചിരുന്ന കല്‍പ്പറ്റ നഗരസഭയില്‍ നാളിതുവരെ എത്ര തുക ചിലവഴിച്ചു എന്ന് ആക്ഷേപമുന്നയിക്കുന്നവര്‍ പരിശോധിക്കേണ്ടതുണ്ട്.
മാര്‍ച്ച് -24ന് നഗരസഭയുടെ ബജറ്റ് അവതരണം നിശ്ചയിച്ചശേഷം ബജറ്റ് സമയബന്ധിതമായി അവതിരിപ്പിച്ചില്ലെന്ന് ആക്ഷേപം ഉന്നയിക്കുന്നത് ബാലിശമാണ്. തദ്ദേശസ്ഥാപനങ്ങളില്‍ മാര്‍ച്ച് 25നകം ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്നും, വാര്‍ഷിക പദ്ധതികള്‍കൂടി ഉള്‍പ്പെടുത്തി വേണം ബജറ്റ് തയ്യാറാക്കാന്‍ എന്നാണ് ബഹു.സര്‍ക്കാര്‍ നിര്‍ദേശം. ഇത് മറച്ചുവെച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ആരോപണം. നഗരസഭയ്ക്കെതിരെ ഇല്ലാത്ത ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളെയും, പദ്ധതി പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുവാനുള്ള നീക്കത്തില്‍ നിന്നും യു.ഡി.എഫ് പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ എ എം സത്യന്, അബ്ദുള്‍ ആസിഫ്, ശോഭാ രാജന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍