വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിന് ആവേശകരമായ തുടക്കം.
മാനന്തവാടി:കലാസ്വാദകരായ വയനാടന്‍ ജനതയ്ക്ക് അവിസ്മരണീയവും,അസുലഭവുമായ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിന് തുടക്കമായി. കര്‍ണ്ണാടക,ആന്ധ്രപ്രദേശ്, തമിഴ്നാട്,തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നയന മനോഹരങ്ങളായ പ്രാദേശിക കലാരൂപങ്ങളുടെ പ്രദര്‍ശനമാണ് ഫെസ്റ്റിലുള്പ്പെടുത്തിയിരിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഈ കലാവിരുന്നിന് ബുധനാഴ്ച സമാപനമാകും. ഇന്നും നാളെയും രാത്രി ഏഴരക്ക് താഴകാവിലാണ് കലാപ്രദര്‍ശനം.ഇന്നലെ രാത്രി മാനന്തവാടി സബ് കളക്ടര്‍ ഉമേഷ് എന്‍.എസ്.കെ ഐഎഎസ് ഭദ്രദീപം കൊളുത്തി ഫെസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനം നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി വൈസ് പ്രസിഡന്റ് സന്തോഷ്.ജി.നായര്‍ അധ്യക്ഷനായിരുന്നു. ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ശേഖര്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെസി സുനില്‍ കുമാര്‍ ,പുഷ്പ ശശിധരന് എന്നിവര്‍ സംസാരിച്ചു.കര്‍ണ്ണാടകയില്‍ നിന്നും ഉള്ള ഡോളൂ കുനിത്ത, തെലുങ്കാനയില്‍ നിന്നുള്ള മാതുരി ഡാന്‍സ് , കര്‍ണ്ണാടകയില്‍ നിന്നുള്ള വീര കാശി ഡാന്‍സ് ,തമിഴ്നാട്ടില്‍ നിന്നുള്ള കരകാട്ടം ,ഓയിലാട്ടം എന്നീ നൃത്തനൃത്യങ്ങളാണ് അറുപത് അംഗ സംഘം കഴിഞ്ഞദിവസം അവതരിപ്പിച്ചത്. ഇന്നും നാളേയുമായി മറ്റ് വൈവിധ്യങ്ങളാര്ന്ന് ഡാന്‍സ് രൂപങ്ങളും സൗത്ത് ഇന്ത്യന്‍ ഫെസ്റ്റില്‍ അരങ്ങേറും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍