പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതം:ബാങ്ക് ഭരണസമിതി
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയ്ക്കും ജീവനക്കാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ബാങ്കിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയ വ്യക്തിക്കെതിരെ ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഇയാളുടെ ബന്ധുവും ബാങ്കിലെ ജോലിക്കാരനുമായിരുന്നയാളെ തട്ടിപ്പ് നടത്തിയതിന് ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിലുള്ള പ്രതികാരമാണ് ബാങ്കിനെതിരേ കുപ്രചാരണം നടത്തുന്നതെന്നും ഭരണസമിതി.2010 ല്‍ 15.2 കോടി രൂപ നിക്ഷേപവും 13.35 കോടി രൂപ വായ്പയും ഉണ്ടായിരുന്ന ബാങ്കില്‍ ഇന്ന് 37 കോടി രൂപ നിക്ഷേപവും 54 കോടി രൂപ അംഗങ്ങള്‍ക്ക് വായ്പയും നല്‍കിയിട്ടുണ്ട്.
വൈവിധ്യമായ വായ്പ പദ്ധതികളാണ് ബാങ്ക് നടപ്പാക്കുന്നത്. കാര്‍ഷികകാര്‍ഷികേതര വായ്പകള്‍ക്ക് പുറമേ പഞ്ചായത്ത് ഭവനപദ്ധതി, മഹിളാ മിത്രം, ഗോശ്രി, കുടുംബശ്രീ, ഭവനശ്രീ, ബയോഗ്യാസ്, പോളി ഹൗസ് വായ്പകളും നല്കി വരുന്നുണ്ട്.
സുതാര്യവും സഹകരണ നിയമത്തിലും ചട്ടത്തിലും ബൈലോയിലുള്ള കര്‍ശന വ്യവസ്ഥകള്‍ക്കും വിധേയമായി 25 ലക്ഷം രൂപ വരെ ബാങ്ക് വായ്പ നല്‍കുന്നുണ്ട്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമോപദേശത്തിന് വിധേയമായാണ് വായ്പ നല്‍കുന്നത്. ഭരണസമിതിയുടെ അംഗീകാരമില്ലാതെ ഒരു വായ്പ പോലും കൊടുത്തിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ അസത്യവും, ദുരുദ്ദേശപരവും വ്യക്തിഹത്യ നടത്തുന്നതിനുവേണ്ടയുമാണ്.
നാശത്തിന്റെ വക്കില്‍ നിന്ന ബാങ്ക് കെട്ടിടം എല്ലാ നടപടിക്രമങ്ങളും പാലിച്ച് നവീകരിച്ച് പുത്തന്‍ തലമുറ ബാങ്കുകളുടെ നിലവാരത്തിലേക്ക് 2013 ല്‍ ഉയര്‍ത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അനധികൃതമായി പ്രോപ്പര്‍ട്ടി ഇന്സ്പെക്ഷന് ചാര്‍ജ് വാങ്ങിയെന്നുള്ള ആരോപണം മനപൂര്‍വം അപമാനിക്കുന്നതിനു വേണ്ടിയാണ്.ഇക്കാര്യത്തില്‍ കാലാകാലങ്ങളില്‍ തുടര്‍ന്നു വരുന്ന നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമാണ് ഫീസ് കൈപ്പറ്റിയിട്ടുള്ളൂ. ഇപ്പോള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ അതേ ഓഡിറ്റര്‍ തന്നെയായിരുന്നു മുന്‍ വര്‍ഷങ്ങലിലും ഓഡിറ്റ് നടത്തിയത്. അന്നൊന്നും അപാകതയായി ചൂണ്ടിക്കാണിക്കാതെ ഇപ്പോള്‍ പറയുന്നത് ദുരുദ്ദേശപരമാണ്.
ബാങ്കിനെതിരെയുള്ള നീക്കം സഹകാരികളും പൊതു സമൂഹവും തിരിച്ചറിയണമെന്ന് ഭരണസമിതി അംഗങ്ങളായ ബാങ്ക് പ്രസിഡന്റ് കെ.കെ ഏബ്രഹാം, വൈസ് പ്രസിഡന്റ് ടോമി തേക്കുമല, മണി പാന്പനാല്, ബാങ്ക് സെക്രട്ടറി രമാദേവി, വി. പൗലോസ്, സി.വി. വേലായുധന്, മുകുന്ദന്, സിന്ധു ചന്ദ്രന്, ഫിലോമിന ജോണി, സുജാത ദിലീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍