മാനന്തവാടി നഗരസഭക്കെതിരെ പ്രതിപക്ഷം രംഗത്ത് ;ഭരണസമിതി തീരുമാനങ്ങള്‍ അട്ടിമറിക്കുന്നതായി ആരോപണം
മാനന്തവാടി: ഭരണസമിതി എടുക്കുന്ന തീരുമാനങ്ങളെല്ലാം രഹസ്യമായി അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി പ്രതിപക്ഷ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഭരണ സമിതി എടുത്ത തീരുമാനങ്ങള്‍ അട്ടിമറിച്ചത് തിരുത്താനാവശ്യമായ നടപടികള്സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് പ്രതിപക്ഷത്തെ 15 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട നിവേദനം നല്‍കിയതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.മാര്‍ച്ച് 13ന് മാനന്തവാടി മുനിസിപ്പല്‍ ഭരണ സമിതി യോഗം ചേര്‍ന്ന് 2018 19 വര്‍ഷത്തെ പദ്ധതികള്‍ സംബന്ധിച്ച് അംഗീകരിച്ച പദ്ധതി രേഖകള്‍ മുഴുവന്‍ അട്ടിമറിച്ച് പുതിയ പദ്ധതികളാണ് മാര്‍ച്ച് 17 ന് കല്പ്പറ്റയില്നടന്ന ജില്ലാ പ്ലാനിംങ്ങ്കമ്മറ്റിയില് അംഗീകാരത്തിന് നല്കിയത്ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണപരാജയം മറച്ച് വെക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ഭരണ സമിതി കുത്തഴിഞ്ഞ നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്അയല്കൂട്ടങ്ങള് വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യുകയും പിന്നീട് ഡിവിഷനുകളില്‍ വെച്ച് അംഗീകരിക്കുകയും ഇതേ തുടര്‍ന്ന് മുനിസിപ്പല്‍ വികസന സെമിനാറില്‍ പാസ്സാക്കുകയും മുനിസിപ്പല്‍ ഭരണ സമിതി ചേര്‍ന്ന് അംഗീകരിക്കുകയും ചെയ്ത പദ്ധതികള്‍ ഒന്നടങ്കം അട്ടിമറിച്ചാണ് പുതിയ പദ്ധതി രേഖ ഡി പി സി യില്‍ സമര്‍പ്പിച്ചത്
36 മുനിസിപ്പല്‍ ഡി വി ഷ നുകളില്‍ പതിനഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാന്‍ ഭരണ സമിതിതീരുമാനിക്കുകയും ഇതനുസരിച്ച് കൗണ്‍സിലര്‍മാര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു എന്നാല്‍ ഇതിനെല്ലാം വിപരീതമായി അഞ്ച് ഡിവിഷനുകളില്‍ മാത്രം പദ്ധതികള്‍ക്കായി വന്‍തുക വകയിരുത്തുകയും മറ്റ് ഡിവിഷനുകളെ അവഗണിക്കുകയുമാണ് ചെയ്തത്2018 19 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ച് പാസ്സാക്കാതെ വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍ പാടില്ലബഡ്ജറ്റ് അവതരിപ്പിക്കുക പോലും ചെയ്യാതെ പദ്ധതി രേഖ ഡി പി സി അംഗീകാരത്തിന് സമര്‍പ്പിച്ചതിന്റെ കള്ളക്കളി ജനങ്ങളെ ബോധ്യപ്പെടുത്തണംമുനിസിപ്പല് ഭരണം നാഥനില്ലാ കളരിയായി താറുമാറായി കിടക്കുകയാണ് ഓഫീസിലെത്തുന്ന സാധാരണക്കാരെ പല വിധത്തിലും ഉപദ്രവിക്കുന്ന സമീപനമാണ് ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് ഭരണസമിതിയുടെ അംഗീകാരം പോലുമില്ലാതെ തൊഴില്‍ നികുതി കെട്ടിട നികുതി ഫീസുകള്‍ എന്നിവ വന്‍തോതില്‍ ഉയര്‍ത്തി സാധാരണക്കാരെ പിഴിഞ്ഞ് വാങ്ങുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ പോലും നഗരസഭ കയ്യാളുന്നവര്‍ക്ക് കഴിയുന്നില്ല പട്ടിക ജാതിപട്ടിക വര്‍ഗ്ഗ ഫണ്ട് വിനിയോഗവും ഉപകാരപ്രദമായ രീതിയിലല്ലമുനിസിപ്പാലിറ്റിയിലെ എല്ലാ മേഖലകളും അഴിമതി നിറഞ്ഞതായിരിക്കയാണ്ലക്ഷങ്ങള് ലഭിക്കുമായിരുന്ന മാനന്തവാടി മത്സ്യ മാര്‍ക്കറ്റ് പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ നല്‍കിയത് ഭരണ സമിതി അറിയാതെയും വില നിശ്ചയിക്കാതെയുമാണ്അഞ്ച് ലക്ഷം രൂപ ലഭിക്കേണ്ട സ്ഥാനത്ത് അന്‍പത്തി രണ്ടായിരം രൂപ മാത്രമാണ് ലഭിച്ചത്
2017 18 വര്‍ഷം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 21 കോടി രൂപയുടെ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ചെങ്കിലും ഒരു കോടി രൂപ പോലും മുനിസിപ്പല്‍ അധി ക്യതരുടെ പിടിപ്പ് കേട് മൂലം ചിലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല20 കോടി രൂപ നഷ്ടപ്പെടുത്തി എന്ന് മാത്രമല്ല സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട തൊഴിലും ഭരണസമിതി യുടെ അനാസ്ഥ മൂലം ഇല്ലാതാക്കിയവരാണ് മുനിസിപ്പാലിറ്റിയില്‍ ദുര്‍ഭരണം നടത്തുന്ന തെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു പത്ര സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍ പി വി ജോര്‍ജ് അഡ്വ അബ്ദുല്‍റഷീദ് പടയന്‍, സ്റ്റര്‍ വിന് സ്റ്റാനി, ബി ഡി അരുണ്‍കുമാര്‍ മുജീബ് കോടിയോടന്‍ എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍