വള്ളിയൂര്‍ക്കാവ് ഉത്സവം:ഭക്ഷ്യ ശാലകളില്‍ കര്‍ശനപരിശോധനയുമായി നഗരസഭ ആരോഗ്യവകുപ്പ് ; ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷ്യോത്പന്നങ്ങള്‍ പിടികൂടി
വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് മഹോത്സവത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ ആരോഗ്യവകുപ്പ് ഭക്ഷ്യ ശാലകളില്‍ പരിശോധന തുടരുന്നു. മാനന്തവാടിയില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പ്ലാസയില്‍ നിന്നും പഴകിയ സാമ്പാറടക്കമുള്ള രണ്ട്തരം കറികളും, ഹോട്ടല്‍ ചൈതന്യയില്‍ നിന്നും പഴകിയ ചോറും പിടിച്ചെടുത്തു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയതായും , ഇതോടൊപ്പംതന്നെ വളളിയൂര്‍ക്കാവ് ഉത്സവ നഗരിയിലെ വിവിധ ഭക്ഷശാലകളിലും പരിശോധന നടത്തുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വണ്‍ കെടി തുളസീധരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ഇബ്രാഹിം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടി ബിനോജ്, സുധീപ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍