ബാവലി-മൈസൂര്‍ റോഡില്‍ രാത്രിയാത്ര നിരോധനത്തിന്ന് ഇളവ് അനുവദിക്കണം
മാനന്തവാടി: ബാവലി-മൈസൂര്‍ റോഡില്‍ രാത്രി കാലയാത്ര നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജനപ്രതിനിധികളുടെയും രാഷ്ട്രീയസാമൂഹ്യ പ്രവര്ത്തകരുടെയുംയോഗം ആവശ്യപ്പെട്ടു.മാനന്തവാടിയുടെ വികസനം ചോദിക്കാനും പറയാനും ഒരു വേദി എന്ന പരിപാടിയിലാണ് രാത്രി കാല നിരോധനത്തിന്നെതിരെ ഒറ്റക്കെട്ടായി ആവശ്യമുയര്‍ന്നത്.കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നനിരവധി വിദ്യാത്ഥികള്‍ക്കും വ്യാപാരികള്‍ക്കും ഗുണപ്രദമാകുന്ന രീതിയില്‍ രാത്രികാല ത്തുള്ള ഗതാഗത നിയന്ത്രണം രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് മണി വരെ ആക്കി നിജപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗം ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് സുരേഷ് തലപ്പുഴ അദ്ധ്യക്ഷത വഹിച്ചു.അനാവശ്യ ഇടപെടലുകള്‍കാരണം വയനാടിന്റെ വികസനം മുരടിക്കുന്ന അവസ്ഥയാണുള്ളതെന്ന് എം എല്‍ എ പറഞ്ഞു.
ക്വാറികളുടെയും മറ്റ് മേഖലകളിലേയും പ്രവര്‍ത്തനം നിലച്ചതിനാല്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കയാണ് .നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യത കുറവ് മൂലം റോഡ് പ്രവൃത്തി അടക്കമുള്ളവ നിലച്ചിരിക്കയാണ് .അയല്‍ ജില്ലകളില്‍ നിന്നും നിര്‍മ്മാണ വസ്തുക്കള്‍ വാഹനങ്ങളില്‍ വയനാട്ടിലേക്ക് കൊണ്ടു വരുമ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അധികാരികള്‍ വന്‍തുക പിഴ നല്‍കുകയാണ് . വയനാട്ടില്‍ ടാര്‍ മിക്സിംങ്ങ് പ്ലാന്റ് സ്ഥാപിക്കുന്നതിന്നെതിരെയും പ്രതിഷേധം ഉയരുന്നതിനാല്‍ വികസനമാണ് മുരടിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്തിയ പരിഗണന നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി പറഞ്ഞു. നാലര കോടി രൂപയുടെ വികസനങ്ങളാണ് ജില്ലാ ആസ്പത്രിയില്‍ നടത്തി എല്ലാ മേഖലയിലും സര്‍ക്കാര്‍ വയനാടിനെ അവഗണിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ ആവശ്യം നേടി എടുക്കാന്‍ രാഷ്ട്രീയത്തിന്നധീതമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അസംസ്കൃത പദാത്ഥങ്ങളുടെ ലഭ്യതക്കുറവ് വികസനരംഗത്തെ ഏറെ പിന്നിലാക്കിയിരിക്കയാണെന്നും,9901 വീടുകളുടെ പ്രവര്ത്തിപൂര്ത്തീകരക്കാതെ കിടക്കുകയാണെന്നുംഉഷാകുമാരി പറഞ്ഞു.നല്ലൂര്‍നാട് കാന്‍സര്‍ ആസ്പത്രിയുടെ വികസനത്തിന് എല്ലാവരുടേയും കൂട്ടായ ശ്രമം ഉണ്ടകണമെന്നും മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമന് പറഞ്ഞു.വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കാലത്തേക്കാള്‍ കൂടുതല്‍
തുക യാതൊരു വിധത്തിലും വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മാനന്തവാടി മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പിടി ബിജു പറഞ്ഞു. 972 വീടുകള്‍ മുനിസിപ്പാലിറ്റി നിര്‍മ്മിച്ചു നല്‍കുമെന്നും ഗ്രാമീണ റോഡുകള്‍ ഏഴ് മീറ്റര്‍ വീതിയാക്കുമെന്നും ബിജു പറഞ്ഞു.വയനാട്പ്രസ്സ് ക്ലബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചന് മോഡറേറ്ററായിരുന്നു. എ.പ്രഭാകരന്‍മാസ്റ്റര്‍, കൗണ്‍സിലര്‍ ശോഭരാജന്, ഇ.ജെ ബാബു,സി.കുഞ്ഞബ്ദുള്ള പി.വി സഹദേവന്, കെ ഉസ്മാന്, കെ എ ആന്റണി,കെ ജയചന്ദ്രന്, ജോസ് പുന്നക്കുഴി, സി കെ ശ്രീധരന്, രജിത്ത് കമ്മന, ടി.എ റെജി,അസീസ് വാളാട്, ഫാ.സെബാസ്റ്റ്യന്‍ പുത്തേല്‍,പി.ബി.സിനു അബ്ദുല്‍ഗഫൂര്‍,അജി കൊളോണിയ, അമല്‍ പ്രശാന്ത് ,എം കെ ഗിരീഷ് കുമാര്‍ പ്രസംഗിച്ചു.
പ്രസ്സ് ക്ലബ്സെക്രട്ടറി ബിജു കിഴക്കേടത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ വിന്‍സെന്റ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍