കണ്ണില്‍ ചോരയില്ലാത്ത ക്രൂരത..! അടവ് തെറ്റിയപേരില് കൈക്കുഞ്ഞടക്കമുള്ള കുടുംബത്തെ രാത്രി നടുറോഡിലാക്കി ഫിനാന്സുകാര് ഓട്ടോ പിടിച്ചെടുത്തു; വിവാദമായപ്പോള്‍ വാഹനം തിരികെ നല്കി
മീനങ്ങാടി: അടവുതെറ്റിയെന്ന പേരില്‍ സ്വകാര്യ ഫൈനാന്‍സ് കമ്പനിയുടെ പ്രതിനിധികള്‍ കൈക്കുഞ്ഞടക്കം അഞ്ച് മക്കളും മാതാപിതാക്കളും സഞ്ചരിച്ച ഓട്ടോറിക്ഷ രാത്രിയില്‍ പിടിച്ചെടുത്തതായി പരാതി. മുട്ടില്‍ മാണ്ടാട് സ്വദേശി വിനോദിന്റെ ഓട്ടോറിക്ഷയാണ് മഹീന്ദ്ര ഫൈനാന്‍സുകാരുടെ ഏജന്സിക്കാര് ഇന്നലെ രാത്രി 8 മണിയോടെ പിടിച്ചെടുത്തത്. ആ സമയം ഓട്ടോയിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കൈക്കുഞ്ഞടക്കം അഞ്ച് മക്കളുടക്കമുള്ള വിനോദിന്റെ കുടുംബം പെരുവഴിയിലാവുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ രാവിലെ മീനങ്ങാടി സ്റ്റേഷനിലെത്തി ഓട്ടോറിക്ഷ തിരികെ നല്കി പണമടക്കാനുള്ള അവധിയും നീട്ടി നല്കി ഫൈനാന്‍സുകാര്‍ തടിയൂരുകയായിരുന്നു.മീനങ്ങാടി മുട്ടില്‍ മാണ്ടോട് വിനോദിന്റെ ഓട്ടോറിക്ഷയാണ് വ്യാഴാഴ്ച രാത്രി 8 മണിയോടെ ഫൈനാന്‍സുകാര്‍ പിടിച്ചെടുത്തത്. വാഹനത്തിന്റെ അടവ് തെറ്റിയതിനെത്തുടര്‍ന്ന് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഡീലര്‍മാര്‍ പടിഞ്ഞാറത്തറയിലെ പേരാലിലെ ഭാര്യാഗൃഹത്തില്‍ നിന്നും ആദ്യം കല്‍പ്പറ്റയിലേക്കും പിന്നീട് അവിടെ നിന്ന് മീനങ്ങാടി ടൗണിലേക്കും വിനോദിനെ വിളിച്ചു വരുത്തുകയായിരുന്നു.
ആസ്പത്രിയിലുള്ള അമ്മയെ കാണാന്‍ കുടുംബസമേതം പോകുന്ന വഴിക്കാണ് വിനോദ് ഡീലര്‍മാരെ കാണാനായി മീനങ്ങാടിയില്‍ എത്തിയത്. തുടര്‍ന്ന് രാത്രി 08 മണിയോടെ വിനോദിന്റെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങി വാഹനവുമായി ഫൈനാന്‍സ് പ്രതിനിധികള്‍ കടന്നുകളയുകയായിരുന്നു. ഇതോടെ വിനോദിന്റെ ഭാര്യയും ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം അഞ്ച് കുട്ടികളും പെരുവഴിയിലാകുകയായിരുന്നു. തുടര്‍ന്ന് മീനങ്ങാടിയിലെ ഓട്ടോെ്രെഡവര്‍മാരും നാട്ടുകാരും ചേര്‍ന്ന് വിനോദിനേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലെത്തിക്കുകയും പരാതി നല്‍കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഇന്ന് രാവിലെ ഫൈനാന്‍സ് അധികൃതര്‍ സ്റ്റേഷനിലെത്തി വിനോദുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുകയായിരുന്നു. ഓട്ടോറിക്ഷ തിരികെ നല്‍കുകയും പണമടയ്ക്കാന്‍ മൂന്ന് മാസം അധികം അനുവദിക്കുകയും ചെയ്തു. കൂടാതെ പണമടയ്ക്കുന്നതിനായി ഇളവുകളും നല്കുമെന്നറിയിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ട് 8 മാസമായിട്ടും ഒരടവുപോലും നല്‍കാത്തതിനാലാണ് തങ്ങള്‍ വാഹനം പിടിച്ചെടുത്തതെന്നാണ് ഫൈനാന്‍സ് അധികൃതര്‍ വ്യകത്മാക്കുന്നത്. എന്നാല്‍ പിടിച്ചെടുത്ത സംഭവത്തില്‍ കോഴിക്കോട് ആസ്ഥാനമായുള്ള ഏജന്‍സിക്ക് പിഴവുകള്‍ സംഭവിച്ചതായും അതില്‍ തങ്ങള്‍ക്ക് ഖേദമുണ്ടെന്നും മഹീന്ദ്ര ഫൈനാന്‍സ് അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍