കടുത്ത വരള്‍ച്ചയില്‍ വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ വ്യത്യസ്ത മാതൃകയുമായി വനം വകുപ്പ്.
മാനന്തവാടി:കടുത്ത വരള്‍ച്ചയില്‍ വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ നീരുറവകളുടെ സമൃദ്ധിയായി വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട തോല്‍പ്പെട്ടിയിലെ വനം വകുപ്പ് ജീവനക്കാര്‍.വേനല്‍ ചൂട് കടുത്ത തോടെ തോടും പുഴകളും വരണ്ടുണങ്ങിയ സാഹചര്യത്തിലാണ് വനം വകുപ്പ് ജീവനനക്കാര്‍ ജലസംരക്ഷണത്തിന് വിത്യസ്ത മാതൃകയുമായി മുന്നിട്ടിറങ്ങിയത്.60 ഓളം തടയണകളാണ് വേനലിനെ പ്രതിരോധിക്കാനും ,വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാനുമായി തോല്പെട്ടി വന്യജീവി സങ്കേതത്തില്‍ വൈല്‍ഡ്ലൈഫ് വാര്‍ഡ് എന്‍.ടി സാജന്, അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ വനിതകളടക്കമുള്ള മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് നിര്‍മ്മിച്ചത്.വനത്തിലെ ചെറു അരുവികളില്‍ സങ്കേതത്തില്‍ കടപുഴകി വീണ് ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്ന ഉണങ്ങിയ മുളകള്‍ തോടുകളില്‍ പാകി ഇതില്‍ ചെളി ഉപയോഗിച്ചാണ് തടയണ കെട്ടിയത് .
ഇത്തരം തടയണകള്‍ക്ക് യാതൊരു വിധ സാമ്പത്തിക ബാധ്യതകള്‍ വരുന്നില്ല എന്നതിനപ്പുറം പെട്ടെന്ന് നിര്‍മ്മിക്കാനും കഴിയുന്നവയാണ്. വനത്തിലുള്ളില്‍ സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളില്‍ ഒന്നിലും തന്നെ തടയണകളില്‍ വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ തടയണകള്ക് യാതൊരു വിധ കേടുപാടുകളും വരുത്തുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ് നിലവില്‍ വററി വരണ്ട കുളങ്ങളില്‍ സമീപത്തൊഴുകുന്ന കാട്ടുരുവി ചെറിയ തടയണ കെട്ടി ചാല് കീറിയാണ് മിക്ക കുളങ്ങളില്‍ വെള്ളം യഥേഷ്ടം ലഭ്യമാക്കിയിട്ടുള്ളതും.ഈ വെള്ളം അടുത്ത കാലവര്‍ഷം വരെ നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത് വേനല്‍ രൂക്ഷമായതോടെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ദാഹജലത്തിനായിനാട്ടിലേക്കിറങ്ങി ഉണ്ടാകുന്ന ഗുരുതരമായ സാഹചര്യം ഒഴിവാകുന്നതിനും തടയണകള്‍ സഹായകമാകും കാട്ടരുവികളും നീര്‍ചാലുകളും സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമത്തിന് ജിവനക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയത് സംസ്ഥാനത്ത് തന്നെ വനം വകുപ്പില്‍ തോല്പ്പെട്ടിയിലായിരിക്കും.
ഈ മാതൃക ത്രിതല പഞ്ചായത്തുകള്‍ കര്‍ഷകര്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ,പൊതു ജനങ്ങള്‍ എന്നിവര്‍ക്കെല്ലാം വളരെ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നാണ് വനങ്ങിളിലേയും നാട്ടിന് പുറങ്ങളിലേയും വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഒറ്റകെട്ടായ് കൈകോര്‍ത്തത് പാറ ഇടുക്കുകളിലും കുഴികളിലും ചെറിയ കുളം മുതല്‍ വനത്തിലെ വന്‍ കുളങ്ങളിലും ജലം സംഭരശേഷിയാക്കിയത് കാട്ടിലൂടെ ഒഴികി നാട്ടിന് പുറങ്ങളിലേക്കെത്തുന്നതിനാല് സമൂഹത്തിനും ഏറെ പ്രയോജനമാണ് ഈ രീതി. ജലക്ഷാമം ഏറെ രൂക്ഷമായി കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പ്രകൃതിയെയും, മണ്ണിനെയും, പരിസ്ഥിതിയെയുമെല്ലാം സംരക്ഷിച്ച് കൊണ്ട് വനം വകുപ്പ് ജീവനക്കാര്‍ തിര്‍ത്ത ഈ തടയണകള്‍ രാജ്യത്തിന് തന്നെ മാതൃകയായി മാറികൊണ്ടിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍