എകെഡിഎ അംഗങ്ങളും, ചുമട്ട് തൊഴിലാളികളും തമ്മില്‍ ഭിന്നത ചുമടിറക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം; ചര്‍ച്ച പരാജയം; കോടതി ഉത്തരവ് പ്രകാരം മുന്നോട്ട് പോകുമെന്ന് എകെഡിഎ
മാനന്തവാടിയില്‍ ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് (എകെഡിഎ) യുടെ വാഹനത്തില്‍ നിന്നും ചുമട് ഇറക്കുന്നത് ചുമട്ടുതൊഴിലാളികള്‍ തടഞ്ഞു. ചുമട്ട് തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന കാരണത്താലാണ് തടഞ്ഞത്. തുടര്‍ന്ന് മാനന്തവാടി സിഐ പികെ മണിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും, 5 കിലോയുടെ മുകളില്‍ ഉള്ള കയറ്റിറക്ക് തങ്ങള്‍ തന്നെ നടത്തുമെന്ന് ചുമട്ട് തൊഴിലാളികള്‍ നിലപാടെടുക്കുകയും ചര്‍ച്ച തീരുമാനമാകാതെ പിരിയുകയുമായിരുന്നു. പിന്നീട് എകെഡിഎ അംഗങ്ങള്‍ കൈവശമുള്ള കോടതി ഉത്തരവിന്റെ ആനുകൂല്യത്തോടെ ലോഡിറക്കുകയായിരുന്നു.കയറ്റിറക്ക് സ്വന്തമായി ചെയ്യാന്‍ ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങിയ കൈരളി ഏജന്‍സീസ് ,മാനന്തവാടിയില്‍ സാധനങ്ങള്‍,ഇറക്കാന്‍ വന്നപ്പോഴാണ് ചുമട്ടു തൊഴിലാളികള്‍ തടഞ്ഞതും, തുടര്‍ന്ന് സിഐയുടെ അധ്യക്ഷതയില്‍ വ്യാപാരികളും ,എകെഡിഎ ഭാരവാഹികളും ചര്‍ച്ച നടത്തിയതും. 5 കിലോയുടെ മുകളില്‍ ഉള്ള സാധനങ്ങളുടെ കയറ്റിറക്ക് തങ്ങള്‍ തന്നെ നടത്തുമെന്ന് ചുമട്ട് തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് ചര്‍ച്ച തീരുമാനം ആകാതെ പിരിയുകയായിരുന്നു. തുടര്‍ന്ന് കൈരളി ഏജന്‍സീസ് ജീവനക്കാര്‍ കോടതി ഉത്തരവ് പ്രകാരം സാധനങ്ങള്‍ ഇറക്കുകയും ചെയ്തു.
എകെഡിഎ ഭാരവാഹികളായ ജില്ല പ്രസിഡണ്ട് എ.പി.ശിവദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ജോബിഷ്, വൈസ് പ്രസിഡന്റ്മാരായ വേണുഗോപാല്‍, ഉപ്പടത്തില് ബാബു, സൂര്യ മഹേഷ്, ഹുസൈന് കൈരളി, റഫീഖ് സോന, സെക്രട്ടറി ഫൈസല്‍ പാപ്പിന, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി ജനറല്‍ സെക്രട്ടറി മഹേഷ്, സി.കെ സുജിത് മറ്റു ഭാരവാഹികളും ചുമട്ടുതൊഴിലാളികളും മാനന്തവാടി സി ഐ പികെ മണിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍