ആദിവാസി യുവാവിന്റെ ആത്മഹത്യ; മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം:എ.ബി.വി.പി
പുല്‍പ്പളളി:പ്രാഥമിക ആവിശ്യങ്ങള്‍ക്ക് വേണ്ടി പുഴയിലിറങ്ങിയപ്പോള്‍ കര്‍ണ്ണാടക വനപാലകര്‍ വെടിവെക്കുകയും തുടര്‍ന്ന് ആദിവാസി യുവാവ് വിനോദ് തൂങ്ങി മരിക്കുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് എ.ബി.വി.പി വയനാട് ജില്ലാ സെക്രട്ടറി വിഷ്ണു കെ.എം ആവശ്യപ്പെട്ടു. വണ്ടിക്കടവ് പണിയ കോളനിയില്‍ പ്രാഥമിക ആവിശ്യങ്ങള്‍ക്ക് പോലുമുളള സൗകരങ്ങള്‍ ഇല്ലാത്തത് മൂലമാണ് വിനോദ് എന്ന യുവാവിന് തന്റെ വീടിന്റെ തൊട്ട് താഴെയുളള പുഴയില്‍ ഇറങ്ങേണ്ടി വന്നതെന്നും ഈ കോളനിയില്‍ കുടിക്കാനുള്ള ശുദ്ധജലം പോലും ലഭ്യമല്ലായെന്നുംഇതിന് ഉത്തരവാദികള്‍ കേരളം മാറി മാറി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളാണെന്നും എ.ബി.വി.പി ആരോപിച്ചു.തന്നെ സംരക്ഷിക്കേണ്ട കേരള പോലീസ് തന്നെ സംരക്ഷിക്കുന്നില്ല എന്നും കര്‍ണ്ണാടക വനപാലകര്‍ തന്നെ കളള കേസില്‍ കുടുക്കുമെന്നുമുളള ഭയം മൂലമാണ് ഈ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തത്.കേരള പോലീസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനാസ്ഥയാണ് വീടിന്റെ ഏക അത്താണിയായിരുന്ന വിനോദ് എന്ന യുവാവ് ആത്മഹത്യ ചെയ്യാന്‍ കാരണം.അടിയന്തിരമായി മുഖ്യമന്ത്രി ഇടപെട്ട് ആദിവാസി ഊരുകളില്‍ അടിസ്ഥാന ആവിശ്യങ്ങള്‍ക്ക് ഉളള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും വിനോദിന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തിന് ആവിശ്യമായ ധനസഹായം നല്‍കണമെന്നും എ.ബി.വിപി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍