യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് മുമ്പും സമാനസംഭവങ്ങളില്‍ പ്രതിയായ വ്യക്തി
നല്ലൂര്‍നാട് കുന്നമംഗലം ചേമ്പിലോട് നടത്തറപ്പില് ഷിബു (41) വിനെ കഴുത്തിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മാനന്തവാടി സിഐ പികെ മണിയും സംഘവും അറസ്റ്റുചെയ്തു. ഷിബുവിന്റെ അയല്‍വാസിയായ മുക്കത്ത് ജോസ് (62) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ഷിബുവിന് വെട്ടേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷിബു. സംഭവത്തിന് ശേഷം കര്‍ണ്ണാടകയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
ജോസിന് ഷിബുവിനോടുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ ഭാഷ്യം. ഭാര്യയുമായി നിരന്തരം വഴക്കിടാറുള്ള വ്യക്തിയാണ് ജോസ്. ഒരു ദിവസം ഇത്തരത്തില്‍ പ്രശ്നമുണ്ടായപ്പോള്‍ ഷിബു ജോസിന്റെ ഭാര്യയ്ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കിയിരുന്നതായും ഇതുമൂലമുള്ള വൈരാഗ്യമാണ് കൊലാപതക ശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. സംഭവ ദിവസം ഇരുവരും കൂടി ഒരുമിച്ചിരുന്ന മദ്യപിച്ചതിനുശേഷം വീട്ടിലേക്ക് പോയ ജോസ് കത്തിയെടുത്ത് തിരികെ വന്നശേഷം ഷിബുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് ഗുരുതര മുറിവേറ്റ ഷിബുവിനെ ആദ്യം ജില്ലാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷിബുവിന്റെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിയായ ജോസിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 447, 307 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജോസിനെതിരെ സമാന രീതിയിലുള്ള പരാതികള്‍ ഇതിനുമുമ്പും ഉണ്ടായിട്ടു. അയല്‍വാസികളായ മൂന്നോളം പേരെ ഇയ്യാള് ഇതിനുമുമ്പ് വാക്കത്തി കൊണ്ട് വെട്ടിയിട്ടുണ്ട്. അതില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് കോടതിയില്‍ നിന്നും ഒത്തുതീര്‍പ്പാവുകയുമായിരുന്നു. മറ്റ് രണ്ട് കേസുകളിലും വെട്ടുകൊണ്ടവര്‍ പരാതിപ്പെടാതിരിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍