കര്‍ണ്ണാടക വനപാലകര്‍ വെടിവെച്ച ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു
പുല്‍പ്പള്ളി കന്നാരം പുഴക്കരയില്‍ വെച്ച് കര്‍ണാടക വനപാലകര്‍ വെടിവെച്ചതായി പരാതിയുള്ള ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു.പുല്‍പ്പള്ളി വണ്ടിക്കടവ് കോളനിയിലെ വിനോദാണ് (25) വീടിനുള്ളില്‍ തൂങ്ങി മരിച്ചത് .കഴിഞ്ഞ ദിവസം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കര്‍ണാടക വനംവകുപ്പ് വാച്ചറായ മഞ്ചുവെന്നയാള് വെടിവക്കുകയായിരുന്നു.തുടര്‍ന്ന് വിനോദ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന വിനോദ് ഭയപ്പാടോടെയാണ് വീട്ടില്‍ കഴിഞ്ഞുവന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ ഒഴുകുന്ന കന്നാരംപുഴയോരത്ത് പ്രാഥമിക കര്‍മ്മം നിര്‍വ്വഹിക്കുന്നതിനിടെയാണ് വനംവകുപ്പ് വാച്ചറായ മഞ്ജു വിനോദിന് നേരെ വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവുമില്ലാതെയാണ് തനിക്ക് നേരെ വാച്ചര്‍ വെടിവെച്ചതെന്നാണ് വിനോദ് പരാതിപ്പെട്ടിരുന്നത്. തനിക്ക് നേരെ തോക്ക് ചൂടിയതോടെ താന്‍ അലറിക്കരഞ്ഞുകൊണ്ട് ഓടിയതായും അതുകൊണ്ടാണ് വെടിയേല്ക്കാതിരുന്നതെന്നുമാണ് വിനോദ് പറഞ്ഞത്. ഭയന്നോടിയപ്പോള്‍ വിനോദിന്റെ കൈക്കും കാലിനും ചെറിയ പരുക്കുകളും പറ്റിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന്. ആരോപണ വിധേയനായ വാച്ചറെ ബേഗൂര്‍ സെക്ഷനില്‍ നിന്നും സ്ഥലംമാറ്റിയതായിരുന്നു. കോളനിയോട് ചേര്‍ന്ന വനാതിര്ത്തിയില്കയറിയ ആദിവാസി യുവാവിനെ വെടിവെച്ച ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
എന്നാല്‍ ഇന്നലെ കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ കന്നാരംപുഴയോടെ ചേര്‍ന്ന് വനത്തിന് തീപിടിച്ചതായും ഇന്ന് രാവിലെ അവിടെയയെത്തിയ വിനോദിനോട് ഇക്കാര്യത്തെ കുറിച്ച് വാച്ചര്‍ മഞ്ജു ചോദിച്ചതായും അതിനെ തുര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടായതായും പറയുന്നുണ്ട്. വിനോദ് വാച്ചറോടെ മോശമായി സംസാരിച്ചതായാണ് പറയുന്നത്. ഇതിനെ തുടര്‍ന്ന് വൈകുന്നേരം വിനോദ് വീണ്ടും അതേ സ്ഥലത്തെത്തിയപ്പോഴാണ് മഞ്ജുവുമായി വാക്കേറ്റമായതും മഞ്ജു വെടിയുതിര്‍ത്തതെന്നും സൂചനയുണ്ട്.
എന്ത് തന്നെയായാലും സംഭവത്തിനു ശേഷം ഏറെ അസ്വസ്ഥനായാണ് വിനോദിനെ കാണപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ആകെ ഭയന്ന വിനോദ് വീട്ടിന് പുറത്തിറങ്ങാന്‍ പോലും മടിച്ചതായാണ് പറയുന്നത്. ഒടുവില്‍ വൈകുന്നേരത്തോടെ അടുക്കള ഭാഗത്തോട് ചേര്‍ന്നുള്ള ജനലഴിയില്‍ ആ പാവം യുവാവ് ജീവനൊടുക്കുകയായിരുന്നു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍