ഭീതി പടര്‍ത്തിയ കാട്ടുകൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടു
ബത്തേരി: മുത്തങ്ങ റേഞ്ചിലെ വടക്കനാട് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി കൃഷി നശിപ്പിക്കുകയും,വനം വകുപ്പിലെ വാച്ചറെ കൊലപ്പെടുത്തുകയും ചെയ്ത കാട്ടാനയെ വനം വകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി റോഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിട്ടയച്ചു.കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാനയെ പിടികൂടുന്നതിന് വേണ്ടി സര്‍വ്വ സന്നാഹങ്ങളുമായി വനംവകുപ്പ് ശ്രമം നടത്തുകയായിരുന്നു.ഇന്ന് രാവിലെ അമ്പത്ഏക്കര് കോളനിക്ക് സമീപത്ത് വെച്ച് വനം വകുപ്പ് വെറ്റനറി സര്ജന് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടിയത്. കുങ്കിയാനയുടെ സഹായത്തോടെ വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ടി. സാജന്റെ നേതൃത്വത്തില്‍ മുപ്പത് പേരടങ്ങുന്നു സംഘമാണ് കാട്ടുകൊമ്പനെ തളയ്ക്കാന്‍ നേതൃത്വം നല്‍കിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരക്ക് മയക്ക് വെടിവെയ്ക്കുന്നതിന് ശ്രമം നടത്തിയെങ്കിലും ജനങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ആന കാട്ടിലേക്ക് മറഞ്ഞു. അക്രമ സ്വഭാവം കാണിക്കുന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടിയത് ശ്രമകരമായ ജോലിയായിരുന്നു. രാവിലെ 8 മണിക്കാണ് ആദ്യ വെടിവെച്ചത് .ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആനയ്ക്ക് മയക്കം വരാത്തതിനെ തുടര്‍ന്ന് 9: ന് രണ്ടാമത്തെ മയക്ക് വെടി നല്കിയതോടെടെയാണ് കാട്ടു കൊമ്പന് നേരിയ മയക്കം തുടങ്ങിയത് .മുത്തങ്ങ ആന പന്തിയിലെ താപ്പാനകളായ കുഞ്ചു,പ്രമുഖ എന്നിവരുടെ സഹായത്തോടെ കാലിന് വടം കെട്ടി കൊമ്പനെ ഉയര്ത്തികഴുത്തില് റേഡിയോ കോളര്‍ പിടിപ്പിച്ചു.ഉച്ചയ്ക്ക് 12 മണിയോടെ മയക്കം മാറാന്‍ ഇഞ്ചക്ഷന് നല്കി. വെള്ളം ഒഴിച്ച് തണുപ്പിച്ച ശേഷം കാലിലെ വടം അഴിച്ച് മാറ്റി കാട്ടിലേക്ക് വിടുകയായിരുന്നു.കോളര്‍ ഘടിപ്പിച്ച കാട്ടാനയെ നീരിക്ഷിക്കാന്‍ കഴിയുന്നതോടെ പ്രദേശത്തെ കാട്ടാന ശല്യത്തിന് ഒരു പരിധി വരെ പരിഹാരമാകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍