വനവാസികളുടെ കടങ്ങള്‍ എഴുതിതള്ളണം: പള്ളിയറ രാമന്
കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ വനവാസികളുടെയും കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിതള്ളണമെന്ന് ബിജെപി ദേശീയ സമിതിയംഗം പള്ളിയറ രാമന്. പട്ടികജാതിപട്ടികവര്ഗ്ഗമോര്ച്ച വയനാട് ജില്ലാകളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനവാസികളുടെ കടങ്ങള്‍ എഴുതിതള്ളിയെന്ന് സര്‍ക്കാര്‍ പറയുമ്പോഴും നൂറ് കണക്കിന് വനവാസികള്‍ക്ക് ജപ്തിനോട്ടീസ് വന്നുകൊണ്ടിരിക്കുകയാണെന്നും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകള്‍ വഴിയാണ് ജപ്തി നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം.മുഴുപട്ടിണിക്കാരായ വനവാസികളെ ആത്മഹത്യയിലേക്ക് തള്ളിയിടാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മധു ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വനംവകുപ്പും ഭരണകൂടവും നാട്ടുകാരുംചേര്‍ന്ന് തല്ലികൊന്ന ആ പാവം ചെറുപ്പക്കാരന് ഒരുനേരത്തെ ആഹാരത്തിനായാണ് മോഷണം നടത്തിയതെന്ന യാഥാര്‍ത്ഥ്യം സാക്ഷര കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വനവാസി ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുകയാണ്. സ്വയംസന്നദ്ധ പുനരധിവാസത്തിനായി വനവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തു. നൂറ് കണക്കിന് വനവാസി ഗ്രാമങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു.വിവിധ സമരഭൂമികളില്‍ പ്രാഥമിക സൗകര്യമൊരുക്കുക, വനവാസികള്‍ക്ക് വീടും സ്ഥലവും അനുവദിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഉറപ്പുവരുത്തുക, വനവാസികള്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി തൊഴില്‍ കണ്ടെത്തുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യം.ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരന് പുലച്ചിക്കുനി, മുകുന്ദന് പള്ളിയറ, പി ജി ആനന്ദ്കുമാര്‍, കെ എം പൊന്നു, സുരേഷ് അരിമുണ്ട, സി എ ബാബു, രാമചന്ദ്രന് അഞ്ചുക്കുന്ന്, ടി എം സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഗോവിന്ദന് പുഞ്ചവയല്‍, രാജന് കൊല്ലിയില്‍, മോഹനന് കുന്നമ്പറ്റ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍