കോളി ഹില്‍സ്,ഊട്ടി എന്നിവ കണ്‍കുളിര്‍ക്കെ കണ്ട് അവര്‍ തിരിച്ചെത്തി.
വായനാട്ടില്‍ നിന്നും 80 ആദിവാസി നേതാക്കള്‍ രണ്ടു ദിവസത്തെ കോളിഹില്സ്, ഊട്ടി പഠനയാത്ര കഴിഞ്ഞു തിരിച്ചെത്തി.നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, എം. എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൌണ്ടേഷന്, ജീവന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ശ്രേയസ് സുല്‍ത്താന്‍ ബത്തേരി, ഫ്ളയിം കേരള എന്നിവ കഴിഞ്ഞ 5 വര്‍ഷങ്ങളായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വരുന്ന സമഗ്ര ആദിവാസി വികസന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്കിയ ആദിവാസി നേതാക്കന്മാരാണ് പഠനയാത്രയില് പങ്കെടുത്തത്. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ കോളി ഹില്‍സിലെ ആദിവാസികളുടെ കൃഷിയിടങ്ങള്‍ ഏറെ പ്രചോതനം നല്‍കുന്നതായിരുന്നു എന്ന് ടീം അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി. കൂടാതെ ഊട്ടിയും ഭൂരിഭാഗം പേര്‍ക്കും പുത്തന്‍ അനുഭവമായിരുന്നു. പഠനയാത്രക്ക് മീനാക്ഷി, സുരേഷ് പാലോട്ട്, നൗഷിക്ക്, ലെനീഷ്, സോഫി, ഷാജുമോന്‍, ബിജു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍