ഐഡിയല്‍ പ്ലൈവുഡ് ഫാക്ടറിക്കെതിരെയുള്ള വാര്‍ത്ത അടിസ്ഥാന രഹിതം
വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു വിഭാഗമാളുകളുടെ വ്യക്തിതാല്പര്യം; സബ്ബ് കളക്ടറുടേത് സ്റ്റോപ് മെമ്മോയല്ല മറിച്ച് ഹാജരാകാനുള്ള മുന്‍കൂര്‍ നോട്ടീസ്; മാര്‍ച്ച് 07 മുതല്‍ ഫാക്ടറിക്ക് സംരക്ഷണം നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്; പരാതിക്കാര്‍ക്കെതിരെ പോലീസ് കേസുകള്‍ നിലനില്‍ക്കുന്നതായും മാനേജ്മെന്റ്
അഞ്ചുകുന്ന് വില്ലേജിലെ കുണ്ടാല സ്ഥിതിചെയ്യുന്ന ഐഡിയല്‍ പ്ലൈവുഡ് ഫാക്ടറിക്കെതിരെയുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മാനേജ്മെന്റ്. സബ്ബ് കളക്ടര്‍ നല്‍കിയത് സ്റ്റോപ് മെമ്മോയല്ല. മാര്‍ച്ച് 13 ന് കാരണം ബോധിപ്പാക്കാനായി ഹാജരാകാനുള്ള നോട്ടീസാണ്. ഫാക്ടറിക്കെതിരെ പരാതി നല്‍കിയവരുടെ പേരില്‍ നിലവില്‍ കേസുകള്‍ നിലനില്‍ക്കുന്നതായും, ഫാക്ടറിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനായി സുരക്ഷനല്‍കാന്‍ ഹൈക്കോടതി ഉത്തരവുള്ളതായും മാനേജ്മെന്റ്.
ഫാക്ടറിയില്‍ നിന്നും ചിലകാരണങ്ങളാല്‍ പുറത്താക്കപ്പെട്ട വ്യക്തിയുടെ വ്യക്തി താല്പര്യങ്ങളുടെ ഭാഗമായാണ് നിലവിലെ വിവാദങ്ങളെന്നും, അതിന്റെ ഭാഗമായി കെട്ടിചമച്ച പരാതികളാണ് ഫാക്ടറിക്കെതിരെയുള്ളതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. പരാതിക്കാര്‍ക്കെതിരെ നിലവില്‍ തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസുകള്‍ നിലവിലുണ്ട്. കൂടാതെ ഫാക്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഭംഗംവരാതെ സംരക്ഷിക്കാനായി പോലീസിന് ഹൈക്കോടതിയുടെ ഉത്തരവുമുണ്ട്. ഫാക്ടറിയുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റിന്റെ മറുപടി ആരായാന്‍ മാര്‍ച്ച് 13ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സബ്ബ് കളക്ടര്‍ പ്രിലിമിനറി ഓര്‍ഡര്‍ അയച്ചിരിക്കുന്നത്. ഇതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍