ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: അസോസിയേഷന് ഓഫ് സമസ്ത മൈനോറിറ്റി ഇന്സ്റ്റിറ്റിയൂഷന് വയനാട് ; 14ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തും
കല്‍പ്പറ്റ:സംസ്ഥാനത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അസോസിയേഷന് ഓഫ് സമസ്ത മൈനോറിറ്റി ഇന്സ്റ്റിറ്റിയൂഷന് വയനാട് ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ മാര്‍ച്ച് 14ന് തിരുവ നന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ ധര്‍ണ്ണ നടത്തുമെന്നും ഇവര്‍ പറഞ്ഞു. മികച്ച പാഠ്യ പാഠ്യേതര മേഖലയില്‍ മികച്ച നിലവാരവും സൗകര്യങ്ങളും കെട്ടിടവും ഭൂമിയും അധ്യാപകരും ഉള്ള സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ എല്ലാ രേഖകളും സമര്‍പ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുമ്പോഴാണ് നയത്തിന്റെ പേര് പറഞ്ഞ് യാതൊരു കാരണവുമില്ലാതെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടതെന്നും ഇവര്‍.
സര്‍ക്കാരില്‍ നിന്ന് യാതൊരു സാമ്പത്തിക സഹായവുമില്ലാതെ സര്‍ക്കാരിന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ ന്യൂനപക്ഷ വിരുദ്ധമാണന്നും ഇവര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് സ്കൂളുകളിലേക്ക് അയച്ച കത്തുകള്‍ സ്കൂളുകളില്‍ ലഭിക്കുന്നതിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ദുരൂഹമാണ്. സര്‍ക്കാര്‍ സഹായം പറ്റുന്ന എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക നിയമനങ്ങള്‍ക്ക് നാല്പത് ലക്ഷം രൂപ വരെ എത്തിയത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ മറയാക്കി പല സ്ഥാപനങ്ങളും അഡ്മിഷന് വേണ്ടി പലവിധ കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട് കെ.ഇ.ആര്. അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങളോ ക്ലാസ്സ് മുറികളോ അധ്യാപക വിദ്യാര്‍ത്ഥി അനുപാത മോ പാലിക്കാതെ നിരവധി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് നല്ല ഭൗതിക സാഹചര്യവും മികച്ച നിലവാരവുമുള്ള സ്ഥാപനകള്ക്കെതിരെ നീക്കം നടന്നത്.സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 14ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും .വയനാട്ടില്‍ നിന്ന് നൂറിലധികം പേര് പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ റഷീദ് കമ്പളക്കാട്, ഇബ്രാഹിം ഫൈസി പേരാല്‍, എം.സി.മുഹമ്മദ് ,പി.ടി.അഷ്റഫ് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍