പുല്‍പ്പള്ളി എസ്.എന്‍ കോളേജിലെ അധ്യാപക സമരം:മാനേജ്മെന്റ് നുണപ്രചാരണം നടത്തുന്നു;എസ്.എഫ്.സി.റ്റി.എസ്.എ
സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്സ് &സ്റ്റാഫ് അസ്സോസിയേഷന് നേതൃത്വത്തില്‍ പുല്‍പ്പള്ളി എസ്.എന്‍ കോളേജിനു മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു.ആനുകൂല്യങ്ങള്‍ ലഭിക്കാനുളള അദ്ധ്യാപകരാണ് സമരത്തില്‍ ഓരോ ദിവസവും പങ്കെടുക്കുന്നതെന്നുംസമരം രണ്ടു ദിവസം പിന്നിട്ടിട്ടും നുണപ്രചരണങ്ങള്‍ നടത്തി സമരത്തെ അവഹേളിക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് അദ്ധ്യാപകര്‍ കുറ്റപ്പെടുത്തി.യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സമരം നടത്തുന്നതെന്നും രേഖാമൂലം യാതൊരറിയിപ്പും മാനേജ്മെന്റിന് ലഭിച്ചിട്ടില്ലെന്നും വാര്‍ത്താസമ്മേളനം നടത്തി ഗുരുദേവന്റെ ആദര്‍ശങ്ങളെപ്പോലും അവഗണിച്ച് നുണപ്രചരണങ്ങള്‍ നടത്തി ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ് മാനേജ്മെന്റ്.കഴിഞ്ഞ മാര്‍ച്ച് 5 ന് ഉച്ചയോടുകൂടി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന രേഖാമൂലം എസ്.എന്‍.ഡി.പി യുടെ പുല്‍പ്പളളി ഓഫീസിലെ ക്ലര്‍ക്കിന്റെ കൈവശം കത്ത് നല്‍കിയതാണ്.അതിനുമുന്‍പ് കോളേജിന്റെ അഡ്മിനിസ്ട്രേറ്റ് കമ്മറ്റി കണ്‍വീനറെ ഫോണില്‍ ബന്ധപ്പെടുകയും വാട്സ്ആപ്പില്‍ ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.കണ്‍വീനറുടെ നിര്‍ദേശപ്രകാരമാണ് മാനേജരുടെ പേരില്‍ എസ്.എന്‍.ഡി.പി പുല്‍പ്പളളി യൂണിയന് ഓഫീസില്‍ കത്ത് നല്‍കിയത്.എന്നിട്ടും രേഖാമൂലം അറിയിച്ചില്ലെന്ന് പച്ചക്കള്ളം പറയുകയാണ്.സംഘടന സമരം നടത്തുന്നത് .എസ്.എന്‍ കോളേജിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും നീതി ലഭിക്കാനും മുന്‍പ് ജോലി ചെയ്തവരുടെ നിരവധി അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടിയാണ്. മുഴുവന്‍ ആവശ്യങ്ങളും ഉടനെ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ജില്ലയിലെ മുഴുവന്‍ കോളേജുകളിലേയും അദ്ധ്യാപകരേയും അനദ്ധ്യാപകരെയും, പൊതുസമൂഹത്തേയും അണിനിരത്തി സമരം ശക്തമാക്കാന്‍ എസ്.എഫ്.സി.റ്റി.എസ്.എ തീരുമാനിച്ചിട്ടുണ്ട്.രണ്ടാം ദിവസ സമരം ഡി.വൈ.എഫ്.ഐ വയനാട് ജില്ലാപ്രസിഡന്റ് കെ.പി.ഷിജു ഉദ്ഘാടനം ചെയ്തു.വര്‍ഗ്ഗീസ്സ്, അജിത് കെ ഗോപാല്‍ സുനിത കെ.സി,സിജു തോട്ടത്തില്‍,ഷിബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍