വേണ്ടപ്പെട്ടവരുടെ പ്രാര്‍ത്ഥന വിഫലം; ജിതിന് അബു മരണത്തിന് കീഴടങ്ങി
ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ് വരികയായിരുന്ന മേപ്പാടി സ്വദേശികളായ അബുഷരീദ ദമ്പതികളുടെ മകന് ജിതിന് അബു (21) മരണപ്പെട്ടു. പ്രശസ്ത ഗായകന് അഫ്സലിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യയും മറ്റും നടത്തി ധനസഹായം സ്വരൂപിച്ച് ജിതിനെ ചികിത്സിച്ച് വരുന്നതിനിടെയാണ് മരണം.2017 ജൂണ്‍ 12നാണ് ജിതിന് അബു സഞ്ചരിച്ച ബൈക്ക് മറ്റൊരും ബൈക്കുമായി കൂട്ടിയിടിച്ചാണ് ജിതിന് പരുക്കേറ്റത്.ജിതിന് അബുവിന്റെ തലക്കും നട്ടെല്ലിനുമായിരുന്നു ഗുരുതര പരിക്കേറ്റത്. മാസങ്ങളോളം വിംസ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് കാരാപ്പറമ്പ് മൈത്ര ആസ്പത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഭീമമായ ചികില്‍സ ചിലവ് കാരണം തന്റെ സമ്പാദ്യമെല്ലാം അബു മകന്റെ ചികിത്സക്ക് ചിലവഴിച്ചു .അപകടത്തില്‍ ശക്തിയായ ആഘാതമേറ്റത് കാരണം തലയോട്ടിക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചികില്‍സക്ക് മാത്രം മൂന്ന് ലക്ഷത്തിലേറെ വന്നു.. നട്ടെല്ലിന്റെ ചികില്‍സക്ക് വേറെയും തുക കണ്ടെത്തേണ്ടി വന്നപ്പോഴാണ് നാട്ടുകാര്‍ ഇടപ്പെട്ടത്.ചികിത്സക്കായി നേര തന്നെ 7.5 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. വിദഗ്ദ്ധ ചികില്‍സ ലഭ്യമാക്കുന്നതിന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് ചെയര്‍മാനും, പഞ്ചായത്ത് മെമ്പര്‍ ടി.ഹംസ കണ്‍വീനറുമായി ജനകീയ കമ്മിറ്റി ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായാണ് പ്രശസ്ത പിന്നണി ഗായകന് അഫ്സലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 11ന് മേപ്പാടിയില്‍ സംഗീതസന്ധ്യ നടത്തുകയും മൂന്ന് ലക്ഷത്തിലധികം രൂപ സമാഹരിക്കുകയും ചെയ്തിരുന്നു.
ഈ പണമുപയോഗിച്ച് ചികിത്സ നടത്തി വരുന്നതിനിടെയാണ് നാട്ടുകാരുടെ പ്രാര്‍ത്ഥന വിഫലമാക്കി ജിതിന് യാത്രയായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍