നിര്‍മ്മാണത്തിനിടയില്‍ പാലം തകര്‍ന്നു.
മാനന്തവാടി: കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന മാനന്തവാടി-തവിഞ്ഞാല്‍-വിമലനാഗര് -യവനാര്‍കുളം-വാളാട്-പേര്യ റോഡിലെ ചൂട്ടക്കടവ് ഓടത്തോട് പാലം നിര്മ്മണത്തിനിടയില് തകര്‍ന്നു.ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ അവസാനഘട്ടത്തിലാണ് പാലം തകര്‍ന്നത്.നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടയാലണ് പാലം തകര്‍ന്നത്.തൊഴിലാളികള്‍ അല്ഭുതകരമായാണ് രക്ഷപ്പെട്ടത്.നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ അടിഭാഗത്തെ കുത്ത് ഇളകി പോയതാണ് തകരാന്‍ കാരണം.പാലത്തിന്റെ കോണ്‍ക്രിറ്റ് നടക്കുന്ന സമയത്ത് പൊതുമരത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടയിരുന്നില്ലന്ന് നാട്ടുകാര്‍ പറഞ്ഞു. പാലം തകര്‍ന്നത് അറിയിതിരിക്കാന്‍ ജെസിബി ഉപയോഗിച്ച് തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.പൊതുമരത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇടപ്പെടല്‍ ഇല്ലത്താണ് പാലം തകരാന്‍ കാരണം. കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുമ്പ് പൊതുമരമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അനുമതി നല്‍കിയതിന് ശേഷമേ കോണ്‍ക്രറ്റ് ചെയ്യുവുവെന്നണ് വ്യവസ്ഥ. ഇതെന്നും പരിശേധിക്കതെയാണ് പണി നടന്നത്. കോണ്‍ക്രീറ്റ് ചെയ്യുന്ന പണിയുടെ മുമ്പ് പാലത്തിന്റെ തട്ട് ഒരുക്കുന്നതിലെ അപാകതയാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കെ പാലംതകരാന് കാരണം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍